അവന്റെ അത്ഭുതകരമായ സഹായം
അവരുടെ പ്രാർഥനകളിൽ ആ അഗ്നിശമന ഉദ്യോഗസ്ഥൻ ആശ്ചര്യപ്പെട്ടു, കിഴക്കൻ കൊളറാഡോ പർവതങ്ങളിൽ 2020 ശരത്കാലത്തിൽ ആളിപ്പടർന്ന ഭയാനകമായ തീയിൽ നിന്ന് രക്ഷനേടാൻ ദൈവസഹായം തേടി “പതിനായിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് പ്രാർത്ഥനകൾ” സ്വർഗ്ഗത്തിലേക്കുയർന്നു. അതിഭയങ്കരമായി ആളിപ്പടർന്ന തീ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 100,000 ഏക്കർ ഉണങ്ങിയ വനങ്ങളിലൂടെ കത്തിപ്പടർന്നു. അതിന്റെ പാതയിലെ മുന്നൂറ് വീടുകൾ ചാമ്പലായി. അവിടെയുള്ള സകല പട്ടണങ്ങളും അപകടാവസ്ഥയിലായി. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത ആ സമയത്ത്, ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞൻ വിളിച്ചതുപോലെ " ദൈവസഹായം" വന്നു. അല്ല, മഴയല്ല, തക്കസമയത്തുണ്ടായ ഒരു മഞ്ഞുവീഴ്ചയായിരുന്നു അത്. അത് അഗ്നിമേഖലയിലുടനീളം വീണു. പതിവിനു വിരുദ്ധമായി ആ വർഷം അതു നേരത്തെ എത്തി. ഒരു അടി അല്ലെങ്കിൽ അതിൽ കൂടുതൽ നനഞ്ഞ മഞ്ഞ് വീണ്, തീ കുറയ്ക്കുകയും ചില സ്ഥലങ്ങളിൽ അത് നിർത്തുകയും ചെയ്തു.
ഇത്തരം സ്വർഗ്ഗീയ സഹായം വിശദീകരിക്കുവാൻ പ്രയാസമാണ്. മഞ്ഞിനും മഴയ്ക്കുമുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നുണ്ടോ? ദൈവം പ്രാർത്ഥനയ്കുത്തരം നല്കുന്നത് ബൈബിളിൽ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന അതിലൊന്നാണ് (1 രാജാക്കന്മാർ 18: 41-46). ദൈവത്തിന്റെ ദാസനായ ഏലിയാവ്, കാലാവസ്ഥ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ദൈവം പരമാധികാരിയാണെന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു. സങ്കീർത്തനം 147-ൽ ദൈവത്തെക്കുറിച്ച് പറയുന്നു, “അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു, ഭൂമിക്കായി മഴ ഒരുക്കുന്നു” (147:8). അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. . . നീർക്കട്ട കഷണംകഷണമായി എറിയുന്നു; (147:16-17).
മേഘങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ "കനത്ത മഴയുടെ ശബ്ദം" ഏലിയാവിനു കേൾക്കാനായി (1 രാജാക്കന്മാർ 18:41). ദൈവത്തിന്റെ ശക്തിയിൽ നമുക്ക് എത്രമാത്രം വിശ്വാസമുണ്ട്? അവൻ ഉത്തരം തന്നാലും ഇല്ലെങ്കിലും നമ്മുടെ വിശ്വാസത്തെയാണ് ദൈവം മാനിക്കുന്നത്. ഏതവസ്ഥയിലും അവന്റെ അത്ഭുതകരമായ സഹായത്തിനായി നമുക്ക് അവനിലേക്ക് നോക്കാം.
പ്രതിബന്ധങ്ങളെ അതിജീവിക്കുക
1968 ഏപ്രിൽ 3 ന് , അതിതീവ്ര ചുഴലിക്കാറ്റ് അമേരിക്കയിലെ ഒരു നഗരത്തിൽ ആഞ്ഞടിച്ചു. ക്ഷീണിതനും അസ്വസ്ഥനുമായിരുന്ന റെവ. ഡോ.മാർട്ടിൻ ലൂതർ കിങ്ങ് ജൂനിയർ സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ പിന്തുണച്ച് അന്ന് സഭാഹാളിൽ തീരുമാനിച്ചിരുന്ന പ്രസംഗം നടത്താൻ ഉദ്ധേശിച്ചിരുന്നില്ല. എന്നാൽ ഒരു വലിയ ജനക്കൂട്ടം കാലാവസ്ഥയെ വകവെക്കാതെ വന്നിരിക്കുന്നു എന്ന ഫോൺ കോൾ അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുകൊണ്ട് അദ്ദേഹം ഹാളിലേക്ക് പോയി നാല്പതു മിനുട്ട് സംസാരിക്കുകയും, ചിലർ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായത് എന്ന് പറയാറുള്ള “ഞാൻ മലമുകളിൽ പോയിരുന്നു” എന്ന പ്രസംഗം ചെയ്യുകയും ചെയ്തു.
അടുത്ത ദിവസം കിങ്ങ് ഒരു കൊലയാളിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു, എങ്കിലും അദ്ദേഹത്തിന്റെ പ്രസംഗം ഇന്നും അടിച്ചമർത്തപ്പെട്ട ആളുകളെ “വാഗ്ദത്ത ഭൂമി”ക്കായുള്ള പ്രത്യാശയിൽ പ്രചോദിപ്പിക്കുന്നു. സമാനമായി യേശുവിന്റെ ആദ്യകാല വിശ്വാസികൾ ആവേശജനകമായ ഒരു സന്ദേശത്താൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. യേശുവിലെ വിശ്വാസം മൂലം ഭീഷണി നേരിടുന്ന യഹൂദ വിശ്വാസികളെ പ്രത്യാശ നഷ്ടപ്പെടാതെ ഇരിക്കുവാൻ ഉറച്ച ആത്മീക ഉത്തേജനം നൽകിക്കൊണ്ട് പ്രോത്സാഹിപ്പിക്കുവാനായി എഴുതിയതാണ് എബ്രായ പുസ്തകം. “ആകയാൽ തളർന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിർത്തുവിൻ“എന്ന് അത് പ്രചോദിപ്പിക്കുന്നു (12:12). യഹൂദന്മാർ എന്ന നിലയിൽ ഇത് യഥാർത്ഥത്തിൽ യെശയ്യാ പ്രവാചകനിൽ നിന്നാണ് വന്നതെന്ന് അവർ തിരിച്ചറിയും (യെശയ്യാവ് 35:3).
എന്നാൽ, ക്രിസ്തുവിന്റെ ശിഷ്യരായിരിക്കുന്ന നമ്മെ ഇന്ന് വിളിച്ചിരിക്കുന്നത് “വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക.നമുക്കു മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.”(എബ്രായർ 12:2, 1). അങ്ങനെ നമ്മൾ ചെയ്യുമ്പോൾ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കും” (വാ. 3).
തീർച്ചയായും അലകളും കൊടുങ്കാറ്റും നമ്മെ ജീവിതത്തിൽ കാത്തിരിക്കുന്നു. എന്നാൽ, യേശുവിനൊപ്പം നിന്ന് ജീവിതത്തിന്റെ കൊടുങ്കാറ്റുകളെ നാം മറികടക്കും.
സ്വർഗ്ഗത്തിൽ നിന്നും നമ്മെ കേൾക്കുന്നു
18 മാസം പ്രായമായപ്പോഴും കുഞ്ഞ് മെയ്സൺ തന്റെ അമ്മയുടെ ശബ്ദം കേട്ടിരുന്നില്ല. ഡോക്ടർമാർ അവനു അവന്റെ ആദ്യത്തെ ശ്രവണ സഹായി ഘടിപ്പിച്ച ശേഷം തന്റെ അമ്മ ലോറീൻ അവനോട് ചോദിച്ചു, “നിനക്കെന്നെ കേൾക്കാമോ“? കുഞ്ഞിന്റെ കണ്ണുകൾ തിളങ്ങി. പുഞ്ചിരിച്ചുകൊണ്ട് മെയ്സൺ തന്റെ അമ്മക്ക് മൃദുലമായ കുറുകലിലൂടെ ഉത്തരം നൽകി. കണ്ണീരോടെ, താനൊരു അത്ഭുതത്തിനു സാക്ഷ്യം വഹിച്ചെന്ന് ലോറീൻ മനസ്സിലാക്കി. ഒരു ഭവനഭേദനത്തിടെ മൂന്നു തവണ വെടിയേറ്റ ലോറീൻ മാസം തികയാതെയാണ് മയ്സണെ പ്രസവിച്ചത്. ഒരു പൗണ്ട് മാത്രം ഭാരമുണ്ടായിരുന്ന മെയ്സൺ 158 ദിവസം തീവ്ര പരിചരണത്തിലായിരുന്നു. കേൾവി പോയിട്ട് അതിജീവിക്കുമെന്ന് പോലും പ്രതീക്ഷിച്ചതല്ല.
ആ ഹൃദയസ്പർശിയായ കഥ എന്നെ, നമ്മെ കേൾക്കുന്ന ദൈവത്തെ ഓർമപ്പെടുത്തുന്നു. ദൈവം കേൾക്കേണ്ടതിനായി, പ്രത്യേകിച്ചും വിഷമകരമായ സന്ദർഭങ്ങളിൽ ശലോമോൻ രാജാവ് തീക്ഷ്ണമായി പ്രാർത്ഥിച്ചു. “മഴ പെയ്യാതിരിക്കുമ്പോൾ” (1 രാജാക്കന്മാർ 8:35), ക്ഷാമമോ മഹാമാരിയോ, വ്യാധിയോ ദീനമോ“ഉള്ളപ്പോൾ (വാ.37), “യുദ്ധത്തിൽ“ (വാ.44), പാപത്തിൽ പോലും “സ്വർഗത്തിൽ അവരുടെ പ്രാർഥനയും യാചനയും കേട്ട് അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ“ എന്ന് ശലോമോൻ പ്രാത്ഥിച്ചു (വാ. 45).
ദൈവം തന്റെ നന്മയാൽ, നമ്മുടെ ഹൃദയങ്ങളെ ഇന്നും ഇളക്കി മറിക്കുന്ന വാഗ്ദത്തത്താൽ ഉത്തരം നൽകി. “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും” (2 ദിനവൃത്താന്തം 7:14). സ്വർഗ്ഗം വളരെ ദൂരെയാണെന്ന് തോന്നാമെങ്കിലും യേശു തന്നെ വിശ്വസിക്കുന്നവരോടു കൂടെയുണ്ട്. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നു.
സ്വർണത്തേക്കാൾ മികച്ചത്
യു എസ്സിലെ ഗ്രേറ്റ് ഗോൾഡ് റഷിന്റെ കാലഘട്ടത്തിൽ , സ്വർണ്ണം അന്വേഷിച്ച് നടന്നിരുന്ന എഡ്വേർഡ് ജാക്സൺ, കാലിഫോർണിയയിലേക്ക് പുറപ്പെട്ടു. 1849, മെയ് 20 ലെ ഡയറിക്കുറിപ്പിൽ, അദ്ദേഹത്തിന്റെ കഠിനമായ ട്രെയിൻ യാത്രയെക്കുറിച്ച് വിലപിക്കുണ്ട് , രോഗവും മരണവും ഭയപ്പെട്ടുകൊണ്ട് . “എന്റെ അസ്ഥികൾ ഒരിക്കലും ഇവിടെ ഉപേക്ഷിക്കരുത്” “പറ്റുമെങ്കിൽ അത് സ്വദേശത്തേക്ക് കൊണ്ടു വെക്കണം” എന്ന് അദ്ദേഹം എഴുതിയിരുന്നു. സ്വർണ്ണം തേടിയിരുന്ന ജോൺ വോക്കർ എന്ന് പേരുള്ള മറ്റൊരാൾ എഴുതി, “ ഇത് നിങ്ങൾക്ക് സങ്കല്പിക്കാവുന്നതിലും വെച്ച് ഏറ്റവും വലിയ ലോട്ടറി ആണ്…….. ഞാൻ ആരെയും ഇവിടെ വരാൻ ഉപദേശിക്കുകയില്ല”.
വോക്കർ സത്യത്തിൽ സ്വദേശത്തേക്ക് തിരിച്ചു പോയി. അവിടെ കൃഷിയിലും , മേച്ചിൽപ്പുറങ്ങളിലും , രാഷ്ട്രീയത്തിലും, വിജയം കൈവരിച്ചു. ഒരിക്കൽ വോക്കറിന്റെ പഴകി മഞ്ഞച്ച കത്തുകൾ അദ്ദേഹത്തിന്റെ കുടുംബത്തിലെ തന്നെ ഒരാൾ അമേരിക്കൻ ടെലിവിഷൻ പരിപാടിയായ ‘ആൻറ്റീക്സ് റോഡ് ഷോ'യിലേക്ക് കൊണ്ടു പോയി. അത് ആയിരക്കണക്കിനു ഡോളർ വിലമതിക്കുന്നതായിരുന്നു. ടെലിവിഷൻ അവതാരക പറയുകയായിരുന്നു, “ ഗോൾഡ് റഷിൽ നിന്ന് വിലപിടിപ്പുള്ള ഒന്ന് അദ്ദേഹത്തിന് സമ്പാദിക്കാനായി; ആ കത്തുകൾ”.
അതിനേക്കാൾ കൂടുതലായി, ആ രണ്ടു പേരും , വോക്കറും ജാക്സണും , സ്വദേശത്തേക്ക് തിരിച്ചെത്തിയത് ജീവിതത്തെ കൂടുതൽ നന്നായി കൊണ്ടുപോകാൻ വേണ്ട പ്രായോഗിക ജ്ഞാനം നേടിയിട്ടായിരുന്നു. ശലോമോന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ഈ വാക്കുകളെ ശ്രദ്ധിക്കുക: “ ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ………. അതിനെ പിടിച്ചു കൊള്ളുന്നവർക്ക് അതു ജീവവൃക്ഷം” (സദൃശ്യവാക്യങ്ങൾ 3:13,18). ബുദ്ധിയോടെയുള്ള തിരഞ്ഞെടുപ്പിനേക്കുറിച്ച് “ അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദ്യത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലത്” (വാ.14) എന്നാണ് പറയുന്നത്.- ജ്ഞാനം പ്രാപിക്കുക എന്നത് ലോകത്തിലെ ഏതു താല്പര്യത്തേക്കാളും വിലയുള്ളതാണ്(വാ.15).
“അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും………അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു” (വാ.16-17). അതുകൊണ്ട് തിളങ്ങുന്ന ആഗ്രഹങ്ങളെയല്ല, ജ്ഞാനത്തെ മുറുകെ പിടിക്കുക എന്നുള്ളതാണ് നമുക്കു മുന്നിലുള്ള വെല്ലുവിളി.ദൈവം അനുഗ്രഹിക്കുന്ന ഒരു മാർഗ്ഗമാണത്.
പ്രാർത്ഥനയിൽ ഓർത്തു
ആഫ്രിക്കയിലെ ഒരു വലിയ പള്ളിയിൽ അവിടുത്തെ പാസ്റ്റർ മുട്ടിൽ നിന്ന് ദൈവത്തോടു പ്രാർത്ഥിച്ചു. “ഞങ്ങളെ ഓർക്കേണമേ”. പാസ്റ്ററുടെ അപേക്ഷ കേട്ടപ്പോൾ, ജനങ്ങളും കരഞ്ഞു കൊണ്ട് “ദൈവമേ, ഞങ്ങളെ ഓർക്കേണമേ” എന്ന് പ്രതിവാക്യം പറഞ്ഞു. യൂട്യൂബിൽ ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാനും അത്ഭുതപ്പെട്ട് കണ്ണീർ വാർത്തു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഈ പ്രാർത്ഥന റെക്കോർഡ് ചെയ്തിട്ടുള്ളത്. എന്റെ ബാല്യകാലത്ത് ഞങ്ങളുടെ കുടുംബത്തിന്റെ പാസ്റ്ററും ഇതേ അപേക്ഷ തന്നെയാണ് ദൈവത്തോട് ചെയ്തിരുന്നത്. “ദൈവമേ, ഞങ്ങളെ ഓർക്കേണമേ!” എന്ന് കേട്ടിട്ടുള്ളത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
ചെറിയ കുട്ടി എന്ന നിലക്ക് ,ആ പ്രാർത്ഥന കേൾക്കുമ്പോൾ ദൈവം പലപ്പോഴും നമ്മെ മറന്നു പോകുന്നുണ്ടോ എന്ന് ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ദൈവം എല്ലാം അറിയുന്നവനാണ് (സങ്കീർത്തനം 147:5; 1 യോഹന്നാൻ 3:20), അവൻ നമ്മെ എപ്പോഴും കണുന്നു (സങ്കീർത്തനം 3: 13-15),അളക്കാൻ കഴിയുന്നതിലും അപ്പുറം നമ്മെ അവൻ സ്നേഹിക്കുന്നു (സങ്കീർത്തനം 33: 17- 19).
ഹീബ്രു വാക്കായ സക്കാർ എന്ന് വെച്ചാൽ, ഓർക്കുക എന്നാണർത്ഥമെങ്കിലും ദൈവം നമ്മെ”ഓർക്കുന്നു”, എന്നതിന് നമുക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് കൂടി വിവക്ഷയുണ്ട്. സക്കാർ എന്ന വാക്കിന് ഒരാൾക്കു വേണ്ടി പ്രവർത്തിക്കുക എന്ന അർത്ഥവുമുണ്ട്.. അതുകൊണ്ട്, ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന എല്ലാ കാട്ടുമൃഗങ്ങളേയും കന്നുകാലികളേയും “ഓർത്തപ്പോൾ” “ ദൈവം ഭൂമിയിൽ ഒരു കാറ്റു അടിപ്പിച്ചു, വെള്ളം നിലച്ചു”(ഉല്പത്തി 8:1). മച്ചിയായിരുന്ന റാഹേലിനെ ദൈവം “ഓർത്തപ്പോൾ” “ ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു” (30: 22-23).
ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളെ ഓർക്കേണമേ എന്നുള്ളത് എത്ര വലിയ ദൈവാശ്രയത്വത്തിന്റെ അപേക്ഷയാണ്! എങ്ങിനെയാണ് ഉത്തരം തരേണ്ടത് എന്ന് അവനാണ് തീരുമാനിക്കുന്നത്. നമ്മുടെ എളിയ പ്രാർത്ഥനകൾ ദൈവത്തെ ചലിപ്പിക്കാൻ കഴിയുന്നതാണെന്ന് അറിഞ്ഞു കൊണ്ട് നമുക്ക് പ്രാർത്ഥിക്കാം.
നമ്മുടെ യഥാർത്ഥ അസ്തിത്വം
ആദ്യം, അയാൾ മീൻ പിടിക്കാനുള്ള ഉപകരണങ്ങൾ വാങ്ങി. മീൻ പിടിക്കുന്നതിനാവശ്യമായ സാധങ്ങൾ വിൽക്കുന്ന പട്ടണത്തിലെ ചെറിയ ഒരു കടയിൽ നിന്ന് ഒരു ഷോപ്പിങ് കാർട്ട് നിറയെ ആവശ്യമായ ഓരോ സാമഗ്രിയും അയാൾ തെരഞ്ഞെടുത്തു. ജീവനുള്ള ഇരയും ചൂണ്ടയും വാങ്ങി. " ഇതിനു മുമ്പ് മീൻപിടുത്തം നടത്തിയിട്ടില്ലേ?" കടയുടമ ചോദിച്ചു. ഇല്ലെന്നയാൾ മറുപടി നൽകി. "എങ്കിൽ ഇതു കൂടി വച്ചോളൂ" എന്ന് പറഞ്ഞ് ഒരു ഫസ്റ്റ് എയിഡ് കിറ്റുകൂടി അയാൾ നൽകി. അയാൾ സമ്മതിച്ച് അതിന്റെ പണവും നല്കി പോയി. ദിവസം മുഴുവൻ പരിശ്രമിച്ചിട്ടും ചൂണ്ടയുടെ അഗ്രം കൊണ്ട് കൈ മുഴുവൻ മുറിഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല.
പത്രോസ് പ്രശ്നം അങ്ങനെയായിരുന്നില്ല. വളരെ പരിചയസമ്പന്നനായ ഒരു മീൻപിടുത്തക്കാരനായിരുന്ന തന്നോട് വഞ്ചി ആഴക്കടലിലേക്ക് നീക്കി "മീൻ പിടുത്തത്തിന് വല ഇറക്കുവിൻ" (ലൂക്കൊ. 5:4) എന്ന് പറഞ്ഞപ്പോൾ പത്രോസ് അതിശയിച്ചു പോയി. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ലെങ്കിലും ശിമോനും കൂട്ടരും പറഞ്ഞതു പോലെ വലയിറക്കി : " പെരുത്ത മീൻ കൂട്ടം അകപ്പെട്ടു വല കീറാറായി " രണ്ട് പടകുകളും മുങ്ങുമാറാകുവോളം നിറച്ചു (വാ. 6)
ഇതു കണ്ട ശിമോൻ പത്രോസ് "യേശുവിന്റെ കാൽക്കൽ വീണു, "കർത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ട് പോകേണമേ " എന്നു പറഞ്ഞു. (വാ.8) ശിമോൻ യഥാർത്ഥത്തിൽ ആരാണെന്ന് യേശുവിന് അറിയാമായിരുന്നു. യേശു തന്റെ ശിഷ്യനോട് പറഞ്ഞു, "ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും" എന്ന്. ഇത് കേട്ട പാടെ ശിമോൻ " സകലവും വിട്ട് അവനെ അനുഗമിച്ചു" (വാ.10-11) നാം യേശുവിനെ അനുഗമിക്കുമ്പോൾ നാം ആരാണെന്നും അവന്റെ സ്വന്ത ജനം എന്ന നിലയിൽ നമ്മുടെ ദൗത്യം എന്താണെന്നും മനസ്സിലാക്കുവാൻ അവിടുന്ന് നമ്മെ സഹായിക്കും.
നിങ്ങൾ തനിച്ചല്ല.
“താങ്കളെ കണ്ടതിൽ ഒത്തിരി സന്തോഷം!” “താങ്കളെയും!” “എത്ര സന്തോഷമാണ് നിങ്ങളെ കാണുന്നതിൽ!” വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു. മറ്റൊരു പട്ടണത്തിൽ ക്രിസ്തീയ ശുശ്രൂഷയിൽ ആയിരിക്കുന്നവർ അവരുടെ വൈകുന്നേരത്തെ പ്രോഗ്രാമിനു മുമ്പ് ഓൺലൈനായി ഒരുമിച്ച് കൂടിയതാണ്. പ്രസംഗകൻ വന്നു ചേരുന്നതിനു മുമ്പ് മറ്റുള്ളവർ വീഡിയോ കോൾ വഴി അഭിവാദ്യം ചെയ്യുന്നത് ഞാൻ നിശബ്ദനായി ശ്രദ്ധിക്കുകയായിരുന്നു. സ്വതവേ അന്തർമുഖനായതുകൊണ്ടും ഇതിലാരെയും എനിക്ക് പരിചയമില്ലാതിരുന്നതിനാലും ഒരു അന്യനായിട്ട് എനിക്ക് തോന്നി. പെട്ടെന്നാണ് പുതിയൊരു സ്ക്രീനിൽ എന്റെ പാസ്റ്ററെ കണ്ടത്. ഉടനെ തന്നെ സഭയിലെ എന്റെ ഒരു സുഹൃത്തും പ്രവേശിച്ചു. അവരെ കണ്ടതോടെ ഞാൻ ഒറ്റക്കാണ് എന്ന തോന്നൽ മാറി. ദൈവം എനിക്ക് തുണ അയച്ചതു പോലെ തോന്നി.
ആഹാബിന്റെയും ഇസബെലിന്റേയും കോപത്തിൽ നിന്ന് ഏലിയാവിനും “പ്രവാചകരിൽ താൻ മാത്രം അവശേഷിച്ചിരിക്കുന്നു” എന്ന് തോന്നിയെങ്കിലും, ഏലിയാവ് ഒറ്റക്കായിരുന്നില്ല(1 രാജ.19:10). നാല്പത് രാവും നാല്പത് പകലും മരുഭൂമിയിലൂടെ സഞ്ചരിച്ച് ഏലിയാവ് ഹോരേബ് മലയിലെ ഒരു ഗുഹയിൽ ഒളിച്ചിരുന്നു. എന്നാൽ ദൈവം അവനെ ശുശ്രൂഷയിലേക്ക് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു, “നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോകുക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകം ചെയ്യുക. നിംശിയുടെ മകനായ യേഹുവിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്യണം; ആബേൽ - മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ ഏലീശയെ നിനക്കു പകരം പ്രവാചകനായി അഭിഷേകം ചെയ്യുകയും വേണം”(വാ.15, 16 ).
ദൈവം അവനെ ബോധ്യപ്പെടുത്തിയത്: “എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു”(വാ.18). ദൈവത്തെ സേവിക്കുന്നതിൽ നാം ഒററക്കല്ല എന്നാണ് ഏലിയാവിനെപ്പോലെ നാമും പഠിക്കുന്നത്. ദൈവം സഹായം ഒരുക്കുന്നതിനാൽ നമ്മൾ ഒരുമിച്ച് അവനെ സേവിക്കുന്നു.
സംസാരിക്കുവാൻ ഒരു സമയം
കഴിഞ്ഞ മുപ്പത് ദീർഘ വർഷങ്ങൾ, അവളൊരു വലിയ ആഗോള ശുശ്രൂഷയ്ക്കായി വിശ്വസ്തതയോടെ പ്രവർത്തിച്ചു. എന്നിട്ടും വർഗീയ അനീതിയെക്കുറിച്ച് സഹപ്രവർത്തകരുമായി സംസാരിക്കാൻ അവൾ ശ്രമിച്ചപ്പോൾ നിശബ്ദതയായിരുന്നു മറുപടി. ഒടുവിൽ 2020 ലെ വസന്തത്തിൽ ലോകത്തുടനീളം വംശീയതയെക്കുറിച്ചുള്ള തുറന്ന ചർച്ചകൾ വ്യാപിച്ചപ്പോൾ -അവളുടെ സുഹൃത്തുക്കളും "തുറന്ന ചർച്ചക്ക് തയ്യാറായി". സമ്മിശ്ര വികാരങ്ങളോടും വേദനയോടും കൂടെ, ചർച്ചകൾ ആരംഭിച്ചതിൽ അവൾ നന്ദിയുള്ളവളായിരുന്നു, പക്ഷേ എന്തുകൊണ്ടാണ് അവളുടെ സഹപ്രവർത്തകർക്ക് സംസാരിക്കാൻ ഇത്രയധികം സമയം എടുത്തതെന്ന് അവൾ അത്ഭുതപ്പെട്ടു.
നിശബ്ദത എന്നത് ചില സാഹചര്യങ്ങളിൽ ഒരു സദ്‌ഗുണമാണ്. ശലോമോൻ രാജാവ് സഭാപ്രസംഗിയുടെ പുസ്തകത്തിൽ എഴുതിയതുപോലെ, "എല്ലാറ്റിന്നും ഒരു സമയമുണ്ടു;............മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം". (സഭാ. 3:1, 7)
മതഭ്രാന്തിന്റെയും അനീതിയുടെയും മുൻപിൽ നിശബ്ദത പാലിക്കുന്നത് ഉപദ്രവവും ദോഷവും മാത്രമേ ചെയ്യുകയുളളൂ. ലൂഥറൻ പാസ്റ്ററായ മാർട്ടിൻ നിമോയല്ലെർ ( ശബ്ദമുയർത്തിയതിന് നാസി ജർമനിയിൽ ജയിലടക്കപ്പെട്ടു) യുദ്ധത്തിനുശേഷം താനെഴുതിയ ഒരു കവിതയിൽ ഇത് ഏറ്റുപറഞ്ഞു. അദ്ദേഹം എഴുതി, “ആദ്യം അവർ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു”, “പക്ഷേ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ലാത്തതിനാൽ ഞാൻ ഒന്നും മിണ്ടിയില്ല" എന്ന് അദ്ദേഹം എഴുതി. അദ്ദേഹം കൂട്ടിച്ചേർത്തു, “അപ്പോൾ അവർ ജൂതന്മാർക്കും കത്തോലിക്കർക്കും മറ്റുള്ളവർക്കും വേണ്ടി വന്നു, പക്ഷേ ഞാൻ സംസാരിച്ചില്ല.” അവസാനം, “അവർ എന്നെ തേടി വന്നു - അപ്പോഴേക്കും സംസാരിക്കാൻ ആരും അവശേഷിച്ചില്ല.”
അനീതിക്കെതിരെ സംസാരിക്കുവാൻ സ്നേഹവും - ധൈര്യവും - വേണം. ദൈവത്തിന്റെ സഹായം തേടുമ്പോൾ, സംസാരിക്കുവാനുള്ള സമയം ഇപ്പോളാണെന്ന് നാം തിരിച്ചറിയുന്നു.
നിങ്ങളുടെ വേലി നീക്കുക
ഗ്രാമത്തിലെ വികാരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ, ഒരു ചെറിയ കൂട്ടം അമേരിക്കൻ സൈനികരോട്, അവരുടെ കൊല്ലപ്പെട്ട സഹസൈനികനെ തന്റെ പള്ളിയുടെ അടുത്തുള്ള വേലികെട്ടിയ സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഭാംഗങ്ങൾക്കു മാത്രമേ ശ്മശാനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ അവർ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ വേലിക്ക് പുറത്ത് അടക്കം ചെയ്തു.
എന്നാൽ പിറ്റേന്ന് രാവിലെ, സൈനികർക്ക് ശവക്കുഴി കണ്ടെത്താനായില്ല. ''എന്ത് സംഭവിച്ചു? ശവക്കുഴി പോയി,'' ഒരു സൈനികൻ വികാരിയോടു പറഞ്ഞു. ''ഓ, അത് ഇപ്പോഴും അവിടെയുണ്ട്,'' അദ്ദേഹം പറഞ്ഞു. പട്ടാളക്കാരൻ ആശയക്കുഴപ്പത്തിലായപ്പോൾ വികാരി വിശദീകരിച്ചു. ''പറ്റില്ലെന്ന് നിങ്ങളോടു പറഞ്ഞതിൽ ഞാൻ ഖേദിച്ചു. അതുകൊണ്ട്, ഇന്നലെ രാത്രി ഞാൻ എഴുന്നേറ്റു വേലി നീക്കി.''
നമ്മുടെ ജീവിത വെല്ലുവിളികൾക്കും ദൈവം പുതിയ വീക്ഷണം നൽകിയേക്കാം—നാം അതിനായി അന്വേഷിക്കുകയാണെങ്കിൽ. അതാണ് അടിച്ചമർത്തപ്പെട്ട യിസ്രായേൽ ജനത്തിന് യെശയ്യാ പ്രവാചകൻ നൽകിയ സന്ദേശം. അവരുടെ ചെങ്കടലിലെ രക്ഷയിലേക്ക് ആകാംക്ഷയോടെ തിരിഞ്ഞുനോക്കുന്നതിനുപകരം, ദൈവം പുതിയ അത്ഭുതങ്ങൾ ചെയ്യുന്നതും പുതിയ പാതകൾ നിർമ്മിക്കുന്നതും കാണത്തക്കവിധം അവരുടെ നോട്ടം മാറ്റേണ്ടതുണ്ട്. ''ഭൂതകാലത്തിൽ വസിക്കരുത്'' എന്ന് അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. ''ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു!'' (യെശയ്യാവ് 43:18-19). സംശയങ്ങളുടെയും യുദ്ധങ്ങളുടെയും വേളകളിൽ അവൻ നമ്മുടെ പ്രതീക്ഷയുടെ ഉറവിടമാണ്. ''ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നു'' (വാ. 20).
പുതിയ ദർശനം കൊണ്ട് ഉന്മേഷം പ്രാപിച്ച നമുക്കും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പുതിയ ദിശ കാണാൻ കഴിയും. അവിടുത്തെ പുതിയ വഴികൾ കാണാൻ നമുക്ക് പുതിയ കണ്ണുകളോടെ നോക്കാം. പിന്നെ, ധൈര്യത്തോടെ, അവനെ അനുഗമിച്ച് പുതിയ മേഖലയിലേക്ക് കടക്കാം.
ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്ക്
ഫോൺ റിംഗ് ചെയ്ത ഉടനെ ഞാനത് എടുത്തു. ഞങ്ങളുടെ സഭാ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്ന അംഗമായിരുന്നു വിളിച്ചത്—ഏകദേശം നൂറ് വയസ്സിനോടടുത്തു പ്രായമുള്ള ഊർജ്ജസ്വലയും കഠിനാധ്വാനിയുമായ ഒരു സ്ത്രീ. അവളുടെ ഏറ്റവും പുതിയ പുസ്തകത്തിന് അന്തിമ സ്പർശം നൽകിയശേഷം, അതു പൂർത്തിയാക്കുന്നതിനു സഹായിക്കുന്നതിന് അവൾ എന്നോട് ചില എഴുത്ത് ചോദ്യങ്ങൾ ചോദിച്ചു. എന്നിരുന്നാലും, എല്ലായ്‌പ്പോഴും എന്നപോലെ ഞാൻ താമസിയാതെ അവളോട് ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു - ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും. ദീർഘമായ ഒരു ജീവിതത്തിൽ നിന്നുള്ള അവളുടെ പല പാഠങ്ങളും ജ്ഞാനത്താൽ തിളങ്ങുന്നതായിരുന്നു. അവൾ എന്നോടു പറഞ്ഞു, ''വേഗത ക്രമീകരിക്കുക.'' അവൾ അത് ചെയ്യാൻ മറന്ന സമയങ്ങളെക്കുറിച്ച് ഞങ്ങൾ പെട്ടെന്നുതന്നെ ചിരിച്ചു—അവളുടെ അത്ഭുതകരമായ കഥകളെല്ലാം യഥാർത്ഥ സന്തോഷത്താൽ രുചി വരുത്തിയതായിരുന്നു.
ജ്ഞാനം സന്തോഷത്തിലേക്ക് നയിക്കുന്നു, ''ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ'' (സദൃശവാക്യങ്ങൾ 3:13) എന്നു ബൈബിൾ പഠിപ്പിക്കുന്നു. ജ്ഞാനത്തിൽനിന്നു സന്തോഷത്തിലേക്കുള്ള ഈ പാത ഒരു വേദപുസ്തക ഉത്ക്കൃഷ്ട ഗുണമാണെന്ന് നാം മനസ്സിലാക്കുന്നു. ''ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും'' (സദൃശവാക്യങ്ങൾ 2:10). ''തനിക്കു പ്രസാദമുള്ള മനുഷ്യന് അവൻ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു'' (സഭാപ്രസംഗി 2:26). ജ്ഞാനം ''ആനന്ദകരമായ പാതകളിൽ നയിക്കും'' എന്ന് സദൃശവാക്യങ്ങൾ 3:17 കൂട്ടിച്ചേർക്കുന്നു.
ജീവിതത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് എഴുത്തുകാരൻ സി.എസ്. ലൂയിസ് പ്രഖ്യാപിച്ചത് ''സന്തോഷമെന്നത് സ്വർഗ്ഗത്തിന്റെ ഗൗരവമായ ബിസിനസ്സ് ആണ്'' എന്നാണ്. എന്നിരുന്നാലും, അവിടേയ്ക്കുള്ള പാത ജ്ഞാനത്താൽ പാകിയവയാണ്. 107 വയസ്സുവരെ ജീവിച്ച എന്റെ സഭാ സുഹൃത്ത് അതു സമ്മതിക്കും. അവൾ ജ്ഞാനവും സന്തോഷവുമുള്ള ഒരു സ്ഥിരവേഗതയിൽ രാജാവിനടുത്തേക്ക് നടന്നു.